എൻ്റെ പ്രണയചക്രവാളത്തിൽ
നിത്യവസന്തപ്രതീകമായൊരു
ചുമന്ന പൂവുണ്ടായിരു;ന്നവിടെ-
പരാഗിണിയായൊരു ശലഭമുണ്ട്
പൂവ് കൊഴിയാതിരിക്കാനും,
ശലഭം ആയുസ്സിനുവേണ്ടിയും
അനന്തതയോടു കേണിരുന്നു.
തേന്മഴയാൽ ചുറ്റുമുള്ള ലോകം
മധുര മനോഞ്ജമായിരുന്നു.
ഒന്നിൻ്റെയും പൂജ്യത്തിൻ്റെയും
ലോകത്തിലേക്ക് ഞാൻ തള്ളപ്പെട്ടു
അവിടെ മുഴുവൻ ഒരേനിറമുള്ള
പ്രകാശമാണ്; പൂവിൻ്റെ വൈകാരിക
ഉദയാസ്തമനങ്ങൾ നിശ്ചലമായ്
ഈ ചക്രവാളസീമയിൽ
പുലരിയും സന്ധ്യയും
കറുപ്പിൻ്റെ മൂടുപടമണിഞ്ഞു.
ഗഗനത്തിലെ ശീല്കാരമേഘങ്ങൾ
തണുത്തുറഞ്ഞുപോയി
വിരലുകളാൽ ഞെരുങ്ങു-
ന്നക്ഷരങ്ങൾ പകരുന്ന ചിന്താഭാരം
താങ്ങാതെ; കുളിരുപകരുന്ന-
കണ്ണാടിക്കൂട്ടിലെയിരിപ്പിടം
മുള്ളുകളായി തറച്ചു
ഉടലിൻ്റെ ബാഷ്പാരേണുക്കളിലിനിയും
മധുരം ബാക്കിയുണ്ടാം; ജീവൽത്തുടിപ്പിലെ
കളഞ്ഞുപോയൊരെൻ പ്രണയമാനസത്തെ
തിരികെവിളിക്കണം;പച്ചപുതച്ചൊരു
കളഞ്ഞുപോയൊരെൻ പ്രണയമാനസത്തെ
തിരികെവിളിക്കണം;പച്ചപുതച്ചൊരു
ചുമന്നകലികയിൽ നിന്നൊരു പൂവാകണം.
അതിനൊരു കത്ത് അനിവാര്യം..
അതിനൊരു കത്ത് അനിവാര്യം..
അതിനൊരു കത്ത് അനിവാര്യം..
Respected Sir,
I regret to inform you of my resignation
from my current position as Software Engineer...
മനോഹരമായ എഴുത്ത്
ReplyDeleteസ്നേഹത്തോടെ പ്രവാഹിനി