സ്വാഗതം!!

എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!

Monday 23 July 2012

ഞാനൊരു ഗംഗ

നേരിന്റെ  നെറുകിലൂടൊഴുകുന്ന ഗംഗയില്‍
ആരിന്നു വിഷവിത്തു പാകി
തിരിഞ്ഞൊന്നു നോക്കൂ ഉത്തംഗമായൊരീ
ജഢയിലെ പുണ്യമാം പ്രണയശൃഷ്ടിയെ

പവിത്രമീ ആത്മാവു ഒഴുകുന്ന പുളിനങ്ങള്‍
പുണ്യമായ്,മാറിയിക്കാലമത്രയും
കാലാന്തരത്തില്‍ ഒളിപ്പിച്ചു വയ്ക്കും
പാപങ്ങളൊക്കെ ഒഴുക്കിക്കളഞ്ഞിടും
മോക്ഷപ്രദായിക ഈ ഗംഗ

ഞാനൊരു ഗംഗ, മനുഷ്യ ഗംഗ
തീരങ്ങളില്ലാതെ ഓളങ്ങളില്ലാതെ
ശാന്തമായ് ഒഴുകുന്ന ഗംഗ
ആരൊക്കെയോ വന്നു സ്നാനം-
ചെയ്തുപോയീ  സ്നേഹഗംഗയില്‍
പിന്നീടു പാപത്തില്‍ച്ചുട്ട രക്തം വീണു-
മലിനമായ് ഈ ഗംഗ
പിന്നെയാരൊക്കെയൊ വലിച്ചെറിഞ്ഞ വിഷവിത്തു-
കിടന്നു മുളച്ചുപോയീസ്നേഹഗംഗയില്‍,
മോചനം കിട്ടിയോ നിനക്കെന്നെസ്നേഹിച്ച-
പാപത്തില്‍ നിന്നുമെന്നേക്കുമായ്

പ്രവാഹം തുടര്‍ന്നു ഞാനാം ഗംഗ-
അനസ്യൂതമെന്നതു തന്നെയോര്‍ത്ത്

വീണ്ടും ഭഗീരഥന്മാരെത്തിടുന്നു
വഴിതിരിച്ചുവിട്ടു മറ്റൊരു മനസിനെ-
പുണ്യമാക്കാന്‍
പുതുപാപങ്ങളേറാന്‍ പോകട്ടെ-
ഞാനിന്നീ ഭഗീരഥനൊപ്പം

Sunday 15 July 2012

വര്‍ണ്ണവിവേചനം

പകലുണ്ട് രാവുണ്ട് ഭൂമിയില്‍-
മദ്ധ്യേ തേങ്ങുന്ന സന്ധ്യയുമുണ്ട്
പേറുണ്ട് മൃതിയുണ്ട് ഭൂമിയില്‍
മദ്ധ്യേ വിളറിടും മനുജരുമുണ്ട്

ഇരുണ്ടും വെളുത്തും കറങ്ങുന്ന ഭൂമിയില്‍-
ഇരുളിന്റെ വര്‍ണ്ണവ്യത്യാസമുണ്ട്
എങ്കിലും നീയെന്റെ ചോരകാണൂ-
നിറഭേതമില്ലാത്ത ചോരകാണൂ

കാര്‍മേഘമുണ്ട്, തൂവെണ്മേഘമുണ്ടീ-
വാനില്‍,ഉദാത്തമായ് കാണുമോ നീ
ഇരുമേഘപടലമില്ലാതെയിന്നീ ഭൂവില്‍
വര്‍ഷവും ഗ്രീഷ്മവുമുണ്ടോ

അര്‍ക്കരനോടൊന്നു ചോദിപ്പൂഞാന്‍-
രജതമായ് എന്നിലേക്കണയുമോ നീ ?
ഭൂമിയില്‍ സ്വച്ഛത പരത്തുന്ന നേരത്തു-
നിന്നയും ഞാനൊ മറന്നു പോയി
ഈ സൂര്യനും കേണു മറഞ്ഞു പോയി

നിന്റെ വെളുപ്പിനെ എന്നിലേക്കേകുക
നീ കൂട്ടുകാരാ
തുല്യതയില്ലാതെ ദൂരത്തു നില്‍കുന്ന-
സ്നേഹത്തെയേകു നീ കൂട്ടുകാരാ
വകഭേതമില്ലാതെയി,ത്തീണ്ടലില്ലാതെ-
കൈകോര്‍ത്തിരിക്കൂ നീ കൂട്ടുകാരാ
ആകാരമില്ലാത്തൊരാകാശത്തിന്നു നാം
ആലംബമായൊന്നു മാറിനില്‍ക്കാം


Thursday 5 July 2012

ശവപ്പറമ്പ്

ചാവുഗന്ധം ചുമന്നു  നില്‍ക്കും
ശവപ്പറമ്പിന്‍ കല്ലറക്കാടുകള്‍
കൂരിരുട്ടീന്‍ മറ വീഴിടുമ്പോള്‍
കുരച്ച്കൂവി കരയും ശ്വാനവര്‍ഗം

ആണിനും പെണ്ണിനും ഒരിമിച്ചൊരു-
മണ്ണില്‍ക്കിടക്കാമിവിടെ ജീവകണമില്ലാതെ
ആര്‍ജ്ജിതമായതൊന്നും അരച്ചുതിന്നുവാന്‍
മര്‍ത്യനു കഴിയാത്ത മണ്ണിത്

കോലപ്രേതാദികള്‍ കോമരം തുള്ളും
കൊലക്കായ് വാളെടുക്കാതെ
അത്രിജന്‍ മറഞ്ഞ അമാവാസിയില്‍
പിത്തരസം ബാധിച്ചുന്മത്തരായവര്‍

ക്ഷുദ്രമായ് ദ്രവിച്ചു കിടക്കുംജഡങ്ങള്‍ക്കീടയില്‍
ഉദ്യമം മറന്നലയുന്ന ആത്മാക്കള്‍
കരഞ്ഞിടുന്നു പലകോണുകളിരുന്നു-
പരേതമായ വ്യര്‍ഥമോഹങ്ങളൊര്‍ത്ത്.

ഇക്കാഴ്ചകളൊക്കേ കണ്ടു മടുത്തു-
രിക്കുകയണു ഞാനീ  ശിലാവനികയില്‍
ആരൊക്കൊയൊ വന്നു തിരികൊളുത്തി-
ചിരിമറച്ചു മെല്ലെ മന്ത്രിച്ചിടാന്‍-
പണിതതാണിക്കല്ലറ പിരമിഡുകള്‍.

അണിയത്ത് ഈ ഓര്‍മ്മയുടെ ശവപ്പറമ്പില്‍..!!
അണിയത്ത് ഈ ഓര്‍മ്മയുടെ ശവപ്പറമ്പില്‍..!!