സ്വാഗതം!!

എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!

Wednesday 26 September 2012

നിനക്കുവേണ്ടി കുറിച്ചത്..

ആ മരത്തണലത്തു-  
    നീ വന്നീടുമ്പോള്‍
കാറ്റായ് മാറാന്‍
     ദാഹിച്ചു ഞാന്‍...
ആ മഴയത്തു-
    നീ നടന്നപ്പോള്‍
കുടയായ് മാറാന്‍
    മോഹിച്ചു ഞാന്‍..

മധുരമാം ഗാനം-
    കേള്‍ക്കുമ്പോള്‍..
മധുരമാ മാറില്‍-
    ചേരുമ്പോള്‍..
ഉള്ളിന്റെയുള്ളിലെ-
    കനലുകളൊക്കയും
കണ്ണുനീര്‍ത്തുള്ളീയായ്-
    മാറുന്നു..

സന്ധ്യാദീപം-
    തെളിയുമ്പോള്‍..
രാവിന്‍ ഈണം-
    പാടുമ്പോള്‍..
ജന്മാന്തരത്തിലെ-
    ബന്ധങ്ങളൊക്കയും
തോരാ മഴയായ്-
    പെയ്തിടുന്നു...


Sunday 23 September 2012

അച്ചുവാര്‍ത്ത ജീവിതങ്ങള്‍

പട്ടിണി കിടക്കുന്ന-
വയറിന്‍ ചുവട്ടില്‍..
പക്ഷപാതം കാണിക്കുന്ന

തെരുവ്നായ്കള്‍..
ഒരുപറ്റുകിടാങ്ങള്‍.. 
ചൂഷണത്തിന്‍ ആലയില്‍
അച്ചുവാര്‍ത്തൊരു..
 ലോഹകഷണമാകുന്നു.

ചിലരതിനെ 

അന്ധപ്രതിമകളാക്കുന്നു..
ചിലരതിനെ
 ബധിരമൂകമാക്കുന്നു..
മറ്റുചിലരതനിനെ 

വികലമാക്കുന്നു..
തഥാ ചൂഴ്നെടുത്തിടും 

ബാല്യകണങ്ങളെ
തെരുവില്‍ വില്‍ക്കുന്നു.. 
പൊള്ള ലേലം വിളിക്കുന്നു..

നൂലുപൊട്ടിച്ച 
 പട്ടങ്ങളിവരില്‍
അന്ധരാഗങ്ങള്‍-
 നിറച്ചിടുന്നന്യര്‍.
കളങ്കമറിയാത്തവര്‍-
കളങ്കിതമാകുന്നു
രാക്കൂട്ടിനു-
കൂട്ടില്‍ കിടത്തി

വെളിച്ചമില്ലാ 
 പരത്താനവരില്‍...
വെളിച്ചമില്ലാ 
 പരത്താനവരില്‍...
ദിനചക്രത്തിന്‍-
 തീഷ്ണത
കൊന്നൊടുക്കുന്നീ  
 പുതു നാമ്പിനെ..

തിരിച്ചറിഞ്ഞിടുക 

തിരുത്തുക നാം..
തിരിച്ചറിഞ്ഞിടുക 

തിരുത്തുക നാം..  
അര്‍ഹമാം-
അറിവിന്‍ കിരണം,-
ചൊരിഞ്ഞൊരു -
പുണ്യകര്‍മംകൂടി ചെയ്തിടാം.
പ്രഭയൊരുങ്ങിക്കിടക്കും-
 നിലങ്ങളില്‍..
പുതുവിത്തുപാകി-

വളര്‍ത്തിയെടുക്കാം..

Wednesday 12 September 2012

വലിച്ചെറിഞ്ഞ ചോറിന്റെ കഥ

അരിമണി നറുമണി നട്ടുവളര്‍ത്തിയ-
ഞാറ്റുമണ്ണിന്‍ തോറ്റം പാട്ടേ.-
കേള്‍കൂ നീയീഅനാഥപുത്രന്‍-
തന്‍ വിലാപകവ്യം

പാഴായ്ക്കിടപ്പതും പഴുതില്ലാ-
തറയില്‍ പറ്റിപ്പിടിച്ചതും ഞാന്‍
അയ്യോ!! അരും ചവിട്ടല്ലെയെന്നെ
ഒരു കാവ്യകഥകൂടി പറഞ്ഞിടട്ടേ

പണ്ടൊരു പാടത്തൊരു ചേറില്‍
വിത്തായ് വീണു പിടഞ്ഞുഞാന്‍
തണുത്തമണ്ണിന്‍ ലാളനമെന്നുടെ
നീറ്റലുമാറ്റി യൊരുക്കി മയക്കി

ഉഴുതുമറിച്ചു നിലം വിരിച്ചു
ഞാറ്റുപാട്ടിന്‍ താളമോടേ....
വിയര്‍പൊഴുക്കി മണ്ണിന്നുടയോന്‍
കടഞ്ഞെടുത്തൂ പുഞ്ചപ്പാടം..

കഷ്ടപ്പാടിന്‍ തീഷ്ണതയില്ലാ-
തായിരം കൈകളെന്നെത്തലോടിയീ-
മണ്ണിന്‍ മനസില്‍ കിടന്നൂവളരാനന്നെ
വര്‍ഷമേഘമനുഗ്രച്ചിടുന്നൂ...

തളിരായ് കിളിര്‍ത്തുഞാന്‍..
കതിരില്‍ വളര്‍ന്നു ഞാന്‍
തഴുകാന്‍ വീണ്ടുമെത്തിയോരൊ
കരുതലില്‍ ഹസ്തവര്‍ഷങ്ങള്‍

ചിങ്ങപുലരിയില്‍ വിളഞ്ഞു തെളിഞ്ഞു
പൊന്നണിഞ്ഞു പരന്നു കിടക്കും-
നെല്ലിന്‍ന്നിടയില്‍ വിളങ്ങിയ
ഏഴരപ്പൊന്നിന്‍ അഴാകാണു ഞാന്‍

കൊയ്ത്തു പാട്ടിന്‍ താളമേറി
അരുമകരങ്ങള്‍ എത്തിടുമ്പോള്‍
നിരയായ് നിന്നുകൊടുത്തീയീ-
അരിവളിന്‍ ചുമ്പനമേല്‍ക്കാന്‍

പുഴുങ്ങിയുണക്കി വിരിച്ച പരമ്പില്‍
പവിഴം പോല്‍ വാണുവിളങ്ങി..
കുത്തിപ്പൊടിച്ചിട്ടു പുറംചട്ട മാറ്റി
പുറത്തെടുത്തീ നറുമണീ തിങ്കളെ..

പുത്തരിച്ചോറായ് തിളച്ചുമറിഞ്ഞുഞാന്‍
പുണ്യമായ് മാറുമെന്നോര്‍ത്തുമാത്രം..
പുത്തരിച്ചോറായ് തിളച്ചുമറിഞ്ഞുഞാന്‍
പുണ്യമായ് മാറുമെന്നോര്‍ത്തുമാത്രം..

എങ്കിലുമെന്നെയാരൊ വലിച്ചെറിഞ്ഞൂ..
നിറഞ്ഞ വയറിന്‍ എച്ചിലായീ..

എങ്കിലുമെന്നെയാരൊ വലിച്ചെറിഞ്ഞൂ..
പുച്ഛമാം ഭാവത്തിന്‍ മൂര്‍ച്ഛയോടെ.

ഇക്കഥയൊന്നോര്‍ത്തുകൊള്‍ക വിളവിന്റെ-
കഥയൊന്നോര്‍ത്തുകൊള്‍ക !!!


Tuesday 4 September 2012

ചാലയുടെ വെമ്പല്‍

ചക്രവാകം എത്തിടുമ്പോള്‍
ചത്തിടുന്ന ചിന്തകള്‍
കെട്ടണഞ്ഞീ  ജീവനങ്ങള്‍
 അഗ്നിരേവടത്തിന്‍ കൈകളാല്‍

ചുഴലിയെത്തി തുള്ളിയാടി-
അഗ്നിമാലയണിഞ്ഞതാല്‍
കറുത്തവണ്ടി ചുമലെടുത്ത-
വാതകേതു ഛിന്നമായ്

രാത്രീകരന്‍ വന്നെത്തിയെങ്ങൊ-
രാത്രിക്കു തീക്കൂട്ടുവച്ചിടാന്‍
ആരും തണുത്തു വിറച്ചില്ലെങ്കിലും
തീതുപ്പുടിന്നരാത്രിയായ്

പൊട്ടിത്തെറി, അലര്‍ച്ച, മുഴക്കങ്ങള്‍
അറുത്തിട്ടു പഞ്ചഭൂതപ്രതിമകളെ-
ഗ്രസിച്ചുല്ലസിച്ചാടി തിമിര്‍ത്തൂയീ-
പഞ്ചഭൂതങ്ങളില്‍ പ്രഥമന്‍

ഒളിയുദ്ധം നടന്ന രണഭൂമിയില്‍
കഴുകന്‍ കണ്ണുകള്‍ പരക്കുന്നു
കരച്ചിലിന്‍ ധ്വനിമുഴക്കം -
നിറഞ്ഞു കറുത്തു- ഈ ചാല
 
വെന്തുരികിയ അരുമകളും
പാതിയില്‍ നിലച്ചജീവനുകളും
ശേഷിപ്പതു ദുരന്തമുദ്രണമായ്

പ്രാര്‍ഥനാമൃതം ചൊരിഞ്ഞിടാം
നമുക്കീ മണ്ണില്‍ കൈകോര്‍ത്തിടാം
പുല്‍ക്കൊടിയിനിയും തളിര്‍ക്കട്ടീ മണ്ണില്‍..
പുല്‍ക്കൊടിയിനിയും തളിര്‍ക്കട്ടീ മണ്ണില്‍..