മറനീക്കി വന്നൊരു "സത്യം"
മഷിത്തണ്ടെഴുത്തു പോൽ
തെളിയാതെ നിന്നൂ..
സ്വരൂപമെന്തെന്നറിയാതവൾ
പകച്ചു നിന്നു.
മഷിത്തണ്ടെഴുത്തു പോൽ
തെളിയാതെ നിന്നൂ..
സ്വരൂപമെന്തെന്നറിയാതവൾ
പകച്ചു നിന്നു.
സത്യമേ നിനക്കു നിറമില്ല, പക്ഷേ
നൂറിടം വാഴുന്ന കാലമത്രേ!
പകരുന്നായിരം നറഭേദങ്ങൾ
രൂപമില്ലായിരം രൂപാന്തരങ്ങളായ്..നൂറിടം വാഴുന്ന കാലമത്രേ!
ശൂന്യതയുടെ തിരശീല നീക്കി നീ..
അഗ്നിച്ചിരാതുകൾ തെളിക്കൂ..
പടരുന്ന വാചാല വാക്യത്തെ നീ..
വാഗ്മിയായ് വേഗം എരിയ്ക്കൂ..
അഗ്നിച്ചിരാതുകൾ തെളിക്കൂ..
പടരുന്ന വാചാല വാക്യത്തെ നീ..
വാഗ്മിയായ് വേഗം എരിയ്ക്കൂ..
സത്യമേ നിനക്കു കണ്ണുകൾ വേണം..
കയ്യും കയ്യിലൊരു പടവാളും വേണം..
അല്ലെങ്കിലിവിടെ യഥാ
ഗാന്ധാരിപുത്ര൪ വിലസും..
കയ്യും കയ്യിലൊരു പടവാളും വേണം..
അല്ലെങ്കിലിവിടെ യഥാ
ഗാന്ധാരിപുത്ര൪ വിലസും..