മറനീക്കി വന്നൊരു "സത്യം"
മഷിത്തണ്ടെഴുത്തു പോൽ
തെളിയാതെ നിന്നൂ..
സ്വരൂപമെന്തെന്നറിയാതവൾ
പകച്ചു നിന്നു.
മഷിത്തണ്ടെഴുത്തു പോൽ
തെളിയാതെ നിന്നൂ..
സ്വരൂപമെന്തെന്നറിയാതവൾ
പകച്ചു നിന്നു.
സത്യമേ നിനക്കു നിറമില്ല, പക്ഷേ
നൂറിടം വാഴുന്ന കാലമത്രേ!
പകരുന്നായിരം നറഭേദങ്ങൾ
രൂപമില്ലായിരം രൂപാന്തരങ്ങളായ്..നൂറിടം വാഴുന്ന കാലമത്രേ!
ശൂന്യതയുടെ തിരശീല നീക്കി നീ..
അഗ്നിച്ചിരാതുകൾ തെളിക്കൂ..
പടരുന്ന വാചാല വാക്യത്തെ നീ..
വാഗ്മിയായ് വേഗം എരിയ്ക്കൂ..
അഗ്നിച്ചിരാതുകൾ തെളിക്കൂ..
പടരുന്ന വാചാല വാക്യത്തെ നീ..
വാഗ്മിയായ് വേഗം എരിയ്ക്കൂ..
സത്യമേ നിനക്കു കണ്ണുകൾ വേണം..
കയ്യും കയ്യിലൊരു പടവാളും വേണം..
അല്ലെങ്കിലിവിടെ യഥാ
ഗാന്ധാരിപുത്ര൪ വിലസും..
കയ്യും കയ്യിലൊരു പടവാളും വേണം..
അല്ലെങ്കിലിവിടെ യഥാ
ഗാന്ധാരിപുത്ര൪ വിലസും..
മൂര്‍ച്ചയേറിയ വരികള്‍
ReplyDeleteഒന്നുരണ്ടിടത്ത് അക്ഷരത്തെറ്റുണ്ട്,തിരുത്തണം.( നറഭേതങ്ങൾ,എരിക്കൂ..)
ആശംസകള്‍
ശൂന്യതയുടെ തിരശ്ശീല നീക്കി നീ..
ReplyDeleteസത്യം ബലഹീനനും കള്ളം ബലവാനും സുന്ദരനും സാമര്‍ത്ഥ്യമേറിയവനുമാണ്
ReplyDeleteനഗ്നസത്യം
ReplyDelete