മണികണ്ഠാ മലമേലെ മമപാദം പതിയെ
മനമാകെ നിറയുന്നൊരു പൊരുളായി മുന്നിൽ
അരികിൽനിന്നരുളും ശരണം വിളി കാവ്യം
അടിയന്റെ മിഴികളിൽ നെയ്തൂകിയ രൂപം
കർപ്പൂരപ്രിയനായി കനിയേണം നമ്മിൽ
പൊന്നമ്പാലമേടായി നോക്കിടേണം
എന്നും താരക ബ്രഹ്മമായി നീണ്ടു വാഴുമ്പോഴും
അകതാരിൽ നാളമായെന്നിൽ തെളിയേണം
ചിന്മുദ്രാവാസനയ് വാഴണം നമ്മിൽ
പൂങ്കാവനലോക നാഥാനായീടണം
മണ്ഡലനാളിൽ സ്വാമി നാമങ്ങൾ
കേട്ടു ദുഖമൊഴിഞ്ഞു വണങ്ങി മടങ്ങിഞാൻ
No comments:
Post a Comment