പൂമുറ്റമുള്ളൊരു വീട്ടിൽ
നീയുണ്ടായിരുന്നു..
പൂമണം വീശുന്ന കാറ്റിൽ
നിന്റെ ഗന്ധം നിറഞ്ഞിരുന്നൂ..
കരിമഷിക്കൂട്ടുകൾ മിഴികളെതേടി
കണ്‍പാ൪ത്തിരുന്നിടുന്നൂ..
ചന്ദനം ചാലിച്ചു പ്രഭാതസന്ധ്യയും
തൊടുകുറി ചാ൪ത്താ൯ വെമ്പിനിന്നു.
ഉമ്മറത്തെ തുളസിച്ചെടി തളി൪ത്തു
നി൯ മുടിച്ചുരുൾ തേടിനിന്നൂ..
മഴപെയ്ത നേരം ഉടയാടെയെല്ലാം
നന്നേ നനഞ്ഞു കിടന്നു.
ചുവരിൽ പതിച്ച ചുവന്നപൊട്ടുകൾ
ചൂടാമണിയായ് കാത്തിരിയ്ക്കുന്നൂ..
പട്ടുചേലയും പാദസരങ്ങളും
തെക്കിനിമുറ്റത്തായ് കണ്ണയച്ചു.
രാവിന്റെ വ൪ണം പതിവിലുമേറ്റമായ് കറുത്തിട്ടും
നിറദീപമായ് നീ എരിഞ്ഞു നിന്നൂ..
നിറദീപമായ് നീ എരിഞ്ഞു നിന്നൂ..
Orupadishtayi...
ReplyDeleteനല്ല വരികള്‍
ReplyDeleteആശംസകള്‍
ഉമ്മറത്തെ തുളസിച്ചെടി തളി൪ത്തു
ReplyDeleteനി൯ മുടിച്ചുരുൾ തേടിനിന്നൂ..
മഴപെയ്ത നേരം ഉടയാടെയെല്ലാം
നന്നേ നനഞ്ഞു കിടന്നു.