സ്വാഗതം!!

എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!

Friday 30 May 2014

കുരുവിക്കൂട്

മുറ്റത്തുള്ളൊരാ
മരച്ചില്ലയിലൊരുകൂടു
കണ്ടവള്‍ മധുരഹാസം തൂവി.

ചെറുനാരുകളെത്ര
കോര്‍ത്തുകൊണ്ടാ
മലര്‍ക്കുടം പോലൊരു കൂട്.

തെന്നലില്‍
സ്പര്‍ശമേറ്റിട്ടൂയലാടി
കളിച്ചിരുന്നൊരാ കൂട്ടില്‍

കളകളം പാടിയിരുന്നൊരു
കുരുവിയെകണ്ടവള്‍
ആകാംഷപൂണ്ടാല്‍.

മെല്ലെ പടികേറി
പുരപ്പുറമെത്തിയനേരമാ തൂവല്പക്ഷി
പറന്നുമാറി ദൃക്കയച്ചു.

പിന്നെയാക്കൂടിന്റെ-

യുള്ളിലേക്കായ് കണ്ണയച്ചവള്‍
എകാഗ്രമായ് നിന്നു.

ചെറുവെള്ളാരം
കല്ലുകള്‍പോല്‍ മൂന്നുമുട്ടകള്‍
കണ്ടുതന്‍ മനം കുളിര്‍ത്തു.

തിരിഞ്ഞൊന്നു നോക്കിയനേരം
അമ്മക്കുരുവിയും  അവളുടെ ഉദരത്തി
ലേക്കു നോക്കുന്ന പോല്‍

അവിടെയുമുണ്ട്
പിറവിക്കായ്
കാത്തിരിക്കുന്നൊരമ്മമനസ്സ്.

5 comments:

  1. കരുവി പോലെ ഒതുങ്ങിയ കവിത.

    ReplyDelete
  2. അവിടെയുമുണ്ട്
    പിറവിക്കായ്
    കാത്തിരിക്കുന്നൊരമ്മമനസ്സ്.

    നല്ല കവിത..

    ReplyDelete
  3. മനോഹരമായ ഒരു വാക്ച്ചിത്രം..

    ReplyDelete
  4. ഒരേതൂവല്‍ പക്ഷികള്‍.......
    നോട്ടത്തിനെന്തൊരര്‍ത്ഥം!
    നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
  5. ഇക്കഴിഞ്ഞ അവധിയ്ക്ക് പലയിടത്തും ഈ കുരുവിക്കൂട് വില്പനയ്ക്ക് വച്ചിരിയ്ക്കുന്നത് കണ്ടു.
    കൂട് പോലെ ഈ കവിതയും മനോഹരം

    ReplyDelete