മണികണ്ഠാ മലമേലെ മമപാദം പതിയെ
മനമാകെ നിറയുന്നൊരു പൊരുളായി മുന്നിൽ
അരികിൽനിന്നരുളും ശരണം വിളി കാവ്യം
അടിയന്റെ മിഴികളിൽ നെയ്തൂകിയ രൂപം
കർപ്പൂരപ്രിയനായി കനിയേണം നമ്മിൽ
പൊന്നമ്പാലമേടായി നോക്കിടേണം
എന്നും താരക ബ്രഹ്മമായി നീണ്ടു വാഴുമ്പോഴും
അകതാരിൽ നാളമായെന്നിൽ തെളിയേണം
ചിന്മുദ്രാവാസനയ് വാഴണം നമ്മിൽ
പൂങ്കാവനലോക നാഥാനായീടണം
മണ്ഡലനാളിൽ സ്വാമി നാമങ്ങൾ
കേട്ടു ദുഖമൊഴിഞ്ഞു വണങ്ങി മടങ്ങിഞാൻ
സ്വാഗതം!!
എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!
Showing posts with label rajeev elanthoor. Show all posts
Showing posts with label rajeev elanthoor. Show all posts
Wednesday, 28 December 2022
മണികണ്ഠൻ
Wednesday, 28 November 2018
പോകാം ദൂരേ
വെയിൽ ചാഞ്ഞു വീണൊരു ചില്ലയിൽ
ഇരുൾ കാറ്റു മെല്ലെ വീശി
നിറമുള്ള സന്ധ്യയും മാഞ്ഞു
തൻകൂട്ടിലെ പക്ഷിയും ചേക്കേറിയൊ
വിരിയുന്ന ശോകാർദ്ര രാവിൽ
നൊമ്പരപൂവിന്റെ മൗനം വിതുമ്പി
പൗർണമി രാവിന്റെ പരിവേദനങ്ങൾ
ഇളംമഞ്ഞായ് പെയ്തിറങ്ങി
തളിരിട്ട മലരിന്റെ സൗരഭ്യ രേണുക്കൾ
അലിയുന്നൊരോർമ്മയായ് മാറി
കണ്ണൊന്നയാക്കാതെ ചുവടുകൾ തിരയാതെ
വെറുതെ അകലാം..ഈ കൂട്ടിൽ നിന്നും
വാസന്തമേഘം പെയ്യുന്ന വർഷത്തിൽ
പൊഴിയുന്ന പൂക്കളായ് മാറി
ഇടനെഞ്ചിൽ നീറുന്ന ദലമർമ്മരങ്ങൾ
ഇടറുന്ന താളമായ് പിടഞ്ഞു
പിന്നോട്ടുനോക്കാതെ നീളുന്ന പാതയിൽ
തനിയെ.. പതിയെ.. പോകാം ദൂരേ
-രാജീവ് ഇലന്തൂർ
ഇരുൾ കാറ്റു മെല്ലെ വീശി
നിറമുള്ള സന്ധ്യയും മാഞ്ഞു
തൻകൂട്ടിലെ പക്ഷിയും ചേക്കേറിയൊ
വിരിയുന്ന ശോകാർദ്ര രാവിൽ
നൊമ്പരപൂവിന്റെ മൗനം വിതുമ്പി
പൗർണമി രാവിന്റെ പരിവേദനങ്ങൾ
ഇളംമഞ്ഞായ് പെയ്തിറങ്ങി
തളിരിട്ട മലരിന്റെ സൗരഭ്യ രേണുക്കൾ
അലിയുന്നൊരോർമ്മയായ് മാറി
കണ്ണൊന്നയാക്കാതെ ചുവടുകൾ തിരയാതെ
വെറുതെ അകലാം..ഈ കൂട്ടിൽ നിന്നും
വാസന്തമേഘം പെയ്യുന്ന വർഷത്തിൽ
പൊഴിയുന്ന പൂക്കളായ് മാറി
ഇടനെഞ്ചിൽ നീറുന്ന ദലമർമ്മരങ്ങൾ
ഇടറുന്ന താളമായ് പിടഞ്ഞു
പിന്നോട്ടുനോക്കാതെ നീളുന്ന പാതയിൽ
തനിയെ.. പതിയെ.. പോകാം ദൂരേ
-രാജീവ് ഇലന്തൂർ
പ്രണയോന്മാദം
ഈ നിശയുടെ ഊഞ്ഞാലിലാടാം
ഉന്മാദമേഘത്തിൻ കീഴേ
ഈ വനിയുടെ താഴ്‌വാരമാകെ
കാറ്റായി പാറിക്കളിയ്ക്കാം
സിരകളിലുതിരും മന്ത്രമാകാൻ
നീയാം ലഹരിനുണഞ്ഞിടാം
ഏതോ പാട്ടിലൊഴുകും തോണിയായ്
എങ്ങോ അലയുന്നു നമ്മൾ
താനേ തിരിയുന്ന ഭൂമിപോലിങ്ങനെ
എല്ലാം കറങ്ങുന്നു പൊന്നേ
അധരം കൊതിക്കുമമൃതിനായ്
എന്തോ തുടിക്കുന്ന പോലേ
ദൂരെ വാനിലുയരും താരമായ്
കണ്ണിൽ തെളിയുന്നതെന്തോ
കാതിൽ മുഴങ്ങും ശൃങ്കാരമേളമായ്
ഉള്ളം പിടച്ചിട്ടു വയ്യാ
മധുരം നിറയ്ക്കാം നിൻ ജീവനിൽ
ചെമ്മേ ചേർന്നൊന്നു നിൽപ്പൂ
-രാജീവ് ഇലന്തൂർ
ഉന്മാദമേഘത്തിൻ കീഴേ
ഈ വനിയുടെ താഴ്‌വാരമാകെ
കാറ്റായി പാറിക്കളിയ്ക്കാം
സിരകളിലുതിരും മന്ത്രമാകാൻ
നീയാം ലഹരിനുണഞ്ഞിടാം
ഏതോ പാട്ടിലൊഴുകും തോണിയായ്
എങ്ങോ അലയുന്നു നമ്മൾ
താനേ തിരിയുന്ന ഭൂമിപോലിങ്ങനെ
എല്ലാം കറങ്ങുന്നു പൊന്നേ
അധരം കൊതിക്കുമമൃതിനായ്
എന്തോ തുടിക്കുന്ന പോലേ
ദൂരെ വാനിലുയരും താരമായ്
കണ്ണിൽ തെളിയുന്നതെന്തോ
കാതിൽ മുഴങ്ങും ശൃങ്കാരമേളമായ്
ഉള്ളം പിടച്ചിട്ടു വയ്യാ
മധുരം നിറയ്ക്കാം നിൻ ജീവനിൽ
ചെമ്മേ ചേർന്നൊന്നു നിൽപ്പൂ
-രാജീവ് ഇലന്തൂർ
കടലിലെ മുത്ത്
എന്റെ സ്നേഹമൊരു കടലോളമുണ്ട്
അതിൽ തുഴെയെറിഞ്ഞു നീ വീഴാതെപോയി
ഇടയ്ക്കുവച്ചെപ്പൊഴെങ്കിലും അറിയുമോ
ഉള്ളിലെ മണിമുത്തു നിനക്കു മാത്രമെന്ന്
നീ തുഴഞ്ഞു കൊണ്ടേയിരിക്കുക
ശാന്തനായ് ഞാനെല്ലാം കണ്ടിരിക്കാം..
ഉള്ളിലെ പ്രക്ഷുപ്ത ഭാവമെല്ലാം
നിനക്കായ് അടക്കിവച്ചിടാം.
പുറമെ മണമുള്ള കാറ്റു വീശാം
അതിൽ ഉലഞ്ഞാടാതെയെന്റെ
ഹൃദയത്തിൽ തുഴയാഞ്ഞു കുത്തു..
നീലാകാശത്തിന്റെയതിരുകൾ
ഞാൻ നിനക്ക് പറഞ്ഞുതരാ-
മതിലൂടെ ഒഴുകിപ്പോകുക..
ഒടുവിൽ കരയിലെത്തുമ്പോൾ;അവിടെ
നിനക്കായ് ആ മുത്തു തീരത്തടിഞ്ഞിടും
-രാജീവ് ഇലന്തൂർ
അതിൽ തുഴെയെറിഞ്ഞു നീ വീഴാതെപോയി
ഇടയ്ക്കുവച്ചെപ്പൊഴെങ്കിലും അറിയുമോ
ഉള്ളിലെ മണിമുത്തു നിനക്കു മാത്രമെന്ന്
നീ തുഴഞ്ഞു കൊണ്ടേയിരിക്കുക
ശാന്തനായ് ഞാനെല്ലാം കണ്ടിരിക്കാം..
ഉള്ളിലെ പ്രക്ഷുപ്ത ഭാവമെല്ലാം
നിനക്കായ് അടക്കിവച്ചിടാം.
പുറമെ മണമുള്ള കാറ്റു വീശാം
അതിൽ ഉലഞ്ഞാടാതെയെന്റെ
ഹൃദയത്തിൽ തുഴയാഞ്ഞു കുത്തു..
നീലാകാശത്തിന്റെയതിരുകൾ
ഞാൻ നിനക്ക് പറഞ്ഞുതരാ-
മതിലൂടെ ഒഴുകിപ്പോകുക..
ഒടുവിൽ കരയിലെത്തുമ്പോൾ;അവിടെ
നിനക്കായ് ആ മുത്തു തീരത്തടിഞ്ഞിടും
-രാജീവ് ഇലന്തൂർ
സാം.നാ.
ഇടത്തോട്ടു മാത്രം
ചാഞ്ഞു നിയ്‌ക്കുന്ന
നാവിൽ പൊഴിയുന്ന
മണിമുത്തല്ലാ സത്യം
നേരെയുള്ള നാവിന്റെ
നേരാണ് സംസ്കാരം
നേരുള്ള നാവിന്റെ
പിന്നാമ്പുറങ്ങൾ
ചുവപ്പ് ചാർത്തിക്കുടിക്കാനുള്ളതല്ല
പടരുന്ന മഷിക്കൂട്ടുകൾ
പിറ കാണാതെ
ഒറ്റകണ്ണിന്നോട്ടയോടെ
ഫലകങ്ങൾ തേടുന്നു
സമാജ സന്ദേശവാഹകരായ്
ആരെ വഹിക്കുന്നു നിങ്ങൾ
അലിവിന്റെ ഭാഷകൾ
പലവേള മറന്നിടും
പാഷാണശല്ക്കങ്ങൾ നിങ്ങൾ
ഇടംകൈയിൽ ചുടുനിണം
പൊടിയുന്ന വാളുമായി
അലയുന്ന ഭ്രാന്തരെ കണ്ടു
മൗനം ഭജിക്കുന്നവർ നിങ്ങൾ
അസ്ഥിത്വമൂട്ടിയ ജനതയുടെ
നന്മകളൊക്കെയും
കൂരിരുട്ടാണെന്നു
ധരിപ്പിച്ചു ജയിച്ചുവോ
കണ്ണടക്കാലിന്റെ ഉറപ്പില്ലാത്ത
ഇരിപ്പിടങ്ങൾ ലോകത്തിനു മുന്നിൽ
ഇന്നു തുറന്നുകിടക്കുന്നു
അസത്യം മധുരം ചാലിച്ചു
വിളമ്പല്ലേ കപടനായകരെ
-രാജീവ് ഇലന്തൂർ
ചാഞ്ഞു നിയ്‌ക്കുന്ന
നാവിൽ പൊഴിയുന്ന
മണിമുത്തല്ലാ സത്യം
നേരെയുള്ള നാവിന്റെ
നേരാണ് സംസ്കാരം
നേരുള്ള നാവിന്റെ
പിന്നാമ്പുറങ്ങൾ
ചുവപ്പ് ചാർത്തിക്കുടിക്കാനുള്ളതല്ല
പടരുന്ന മഷിക്കൂട്ടുകൾ
പിറ കാണാതെ
ഒറ്റകണ്ണിന്നോട്ടയോടെ
ഫലകങ്ങൾ തേടുന്നു
സമാജ സന്ദേശവാഹകരായ്
ആരെ വഹിക്കുന്നു നിങ്ങൾ
അലിവിന്റെ ഭാഷകൾ
പലവേള മറന്നിടും
പാഷാണശല്ക്കങ്ങൾ നിങ്ങൾ
ഇടംകൈയിൽ ചുടുനിണം
പൊടിയുന്ന വാളുമായി
അലയുന്ന ഭ്രാന്തരെ കണ്ടു
മൗനം ഭജിക്കുന്നവർ നിങ്ങൾ
അസ്ഥിത്വമൂട്ടിയ ജനതയുടെ
നന്മകളൊക്കെയും
കൂരിരുട്ടാണെന്നു
ധരിപ്പിച്ചു ജയിച്ചുവോ
കണ്ണടക്കാലിന്റെ ഉറപ്പില്ലാത്ത
ഇരിപ്പിടങ്ങൾ ലോകത്തിനു മുന്നിൽ
ഇന്നു തുറന്നുകിടക്കുന്നു
അസത്യം മധുരം ചാലിച്ചു
വിളമ്പല്ലേ കപടനായകരെ
-രാജീവ് ഇലന്തൂർ
Thursday, 15 November 2018
നുണക്കുഴി
നിശാസഞ്ചാരിയായലയുന്നതു കണ്ടുവോ
ജലതരംഗസമ്മോഹന സംഗമമകലും പോലെ
ഹൃദയതാളമർമ്മരങ്ങളകുന്നുവോ
നിന്റെ ശൃംഗാരഹർഷങ്ങളിൽ നുണക്കുഴി
പതിവിലുമേറ്റമായി കുഴിഞ്ഞിരിക്കുന്നു
കള്ളനോട്ടവും പ്രണയച്ചുഴിയിലെ ശീല്കാരവും
പൊടിക്കൈകളായെറിഞ്ഞുവോ
മൃദുമേനി തുളുമ്പുമാപീനകുടം ചുരത്തിയ
സ്നേഹത്തിന്റെ സ്പർശരേണുക്കളെവിടെ
വട്ടപൊട്ടുകുത്തി കണ്മഷി കറുപ്പെഴുതിയ
കണ്ണിലെ കടലോളം സ്വപ്നങ്ങളെവിടെ
കറുത്തനൂലുമാലയുടെയറ്റത്തുകണ്ട
മുത്തിന്റെ താളവും മറന്നുവോ
കറുത്തകരയുള്ള വെളുത്ത സാരി മോഹിപ്പിച്ചൊ-
രുദ്ദീപനങ്ങളെ പടുകുഴിയിലും തള്ളിവിട്ടോ
ഒറ്റക്കാലിൽ കെട്ടിയ കറുത്തചരടുകൊണ്ട്-
നിനക്കു ചൂടിയ പാദസരം കിലുങ്ങാതെയായ്
പഴയകിനാക്കളുടെ പട്ടുനൂലിനാൽ
നെയ്തതെടുത്ത ശീലയിലെന്നെ പൊതിഞ്ഞുവോ
പുഞ്ചിരിപ്പാലിന്റെ മധുരം നിറച്ചിട്ടു
പുകയുന്ന ലഹരിയിൽ മൂടിയെന്നെ.
വലിയ ഗർത്തങ്ങളുള്ള നിന്റെ മനസിന്റെ
ഉയരവും താഴ്ചയുമറിയാതെ
ഞാൻ ചതിക്കപ്പെട്ടു പെണ്ണേ !
-രാജീവ് ഇലന്തൂർ
Monday, 12 November 2018
Monday, 29 October 2018
Thursday, 27 September 2018
ഭഗവതികുന്നിലമ്മ കീർത്തനം
ഭഗവതികുന്നിലേ
മാതംഗിനി ദേവി
മധുരവാണിയോടെ
കൈതൊഴുന്നേൻ
ശാന്തസ്വരൂപിണിയായ്
പടയണിപ്രിയയായ്
അനുഗ്രഹംചൊരി-`
യണേ വരദായിനി
രുചിരമുഖശോഭയായ്
വരവർണിനിയായ്
കുങ്കുമകളഭാദി
അഭിഷേകയായ്
നന്മസ്വരൂപിയായി
നിറഞ്ഞിടുമമ്മേ
കന്മഷ ചിന്തകൾ
അകറ്റേണമേ
ചതുർഭുജസമന്വയമായ്
മൂലമന്ത്രാത്മികയായി
പട്ടുടയാടചുറ്റി
വിഭൂഷിതയായ്
അമൃതവർഷം ചൊരിഞ്ഞ്
കുടികൊള്ളുമമ്പേ
പാദാംബുജത്തിൽ
വണങ്ങിടുന്നേ
-രാജീവ് ഇലന്തൂർ
01/ 10/ 2018
-രാജീവ് ഇലന്തൂർ
01/ 10/ 2018
Wednesday, 26 September 2018
പിറന്നിടം
പിഞ്ചുപൈതലായ് ഞാൻ;
നിൻ മടിത്തട്ടിലെ ചൂടേറ്റുറങ്ങും
കുഞ്ഞു പൈതൽ ഞാൻ..
ചിന്തകളെഴും വഴികൾ-
പടർന്ന് നിൻ മൃദു മേനിയിൽ
മാതൃത്വമേറ്റു വളർന്നുയർന്നു ഞാൻ
നിന്നധരം പൊഴിച്ചിട്ട കഥകൾ പലതുണ്ട്
മനസ്സിൽ, കിനിയും പാട്ടുകളേറെയുണ്ട്
തളരാതെ വാടാതിരിക്കാൻ കരുത്തിന്റെ
കതിർനാമ്പുകൾ കരളിലുണ്ട്
പണ്ട്പണ്ടേ മുതൽക്കെ നീയീ രണഭൂമിയിൽ
കണ്ണീർപൊഴിക്കാതെ, പുഞ്ചിരി പൂക്കൾ
പകുത്തുനൽകിയ ധീരമാതാ
ചിതറികിടക്കും ഞരമ്പുകളാഹൃത്തടത്തിൽ
ഒന്നായ് മിടിച്ചു ജീവൻ പകർന്നു
നിന്നിൽപടരുന്നകാറ്റിന്റെ നന്മതൻ സുഗന്ധവും,
നിന്നിലൊഴുകുമാ;നീർപുഴയുടെ പദ താളങ്ങളും,
നിന്നിലെനക്ഷത്രവീഥികൾ പൊഴിക്കും പൊൻപ്രകാശവും
പകർന്നെന്നാത്മാവിലെ ദീപം തെളിച്ചിടൂ
കാലമെത്തുമ്പോളീമടിത്തട്ടിലെ സ്വച്ഛന്ദതീരത്തു
അലിഞ്ഞു മെയ്ചേർന്ന് വീണ്ടുമാഹൃദയത്തി-
ലൊരു പുനർജനിയൊരുക്കണെ
Monday, 10 September 2018
നീ അവരെ വെറുതേ വിടൂ
നിന്റെ നാശം ക്ഷണിപ്പവത് അവരല്ല
അവരുടെ മടിയിലോ പണത്തിനു കനമില്ല..
നീ അവരെ വെറുതേ വിടൂ..
അവർ നിത്യവർത്തി കണ്ടെത്തും മാനുജർ
അവർ നിന്നെ നിഷേധിക്കാതെ കഴിയുന്നവർ
അവർ സ്വജീവിതം മറയില്ലാതെ കാട്ടുന്നവർ
നീ അവരെ വെറുതേ വിടൂ....
അവർ നിന്റെ ചിതക്കായ് മണ്ണ് കട്ടെടുത്തവരല്ല
അവർ നിന്റെ കൽസ്തനങ്ങളെ തച്ചുടച്ചവരല്ല
അവർ നിന്റെ മൺമലകളെ അറുത്തിട്ടവരല്ല
അവർ നിന്റെ വന്യമന്ദാരങ്ങളെ കൊയ്തവരല്ല
അവർ നിന്റെ തണ്ണീർനിലങ്ങളെ തരിശാക്കിയവരല്ല
നീ അവരെ വെറുതേ വിടൂ...
അവരല്ല നിന്റെ നൽപ്പാട്ടുകളെ വികൃതമാക്കിയത്
അവരല്ല നിന്റെ അടിയൊഴുക്കിന് തടയണയിട്ടത്
അവരല്ല നിന്റെ പാതാള സ്മരണകളിൽ കനലിട്ടത്
അവരല്ല നിന്റെ താഴ്‌വാരചായ്‌വിൽ ബഹുനിലമിനാരം-
കെട്ടിയതു.. നീ അവരെ വെറുതെ വിടൂ...
നിന്റെ സൗന്ദര്യ സ്രോതസുകൾ നശിപ്പിച്ചവരുടെ
കണക്കുകളെവിടെയാ സൂക്ഷിച്ചത്..
മലകൾ തകർത്തവർ, കാടുകയ്യേറിയവർ
പുഴകളെ വാറ്റിയവർ, നീർത്തടം നികത്തിയവർ
മാലിന്യകൂമ്പാരമൊരുക്കിയവർ..
അസന്തുലിതാ മണ്ഡലം തീർക്കുന്നവർ..
എല്ലാത്തിനുമോ കൂട്ട് നിൽക്കുന്ന വെള്ളക്കോമരങ്ങൾ
ഇവരല്ലയോ നിന്റെ പുസ്‍തകത്തിലെ..
ചുവന്ന വരയിട്ട പേരുകൾ..
ഇവരെപ്പോഴും ധനമതഹന്തകൊണ്ട് സംരക്ഷിതർ
ഇവരെപ്പോഴും നിന്നെ മർദിച്ചു നടക്കുന്നവർ
ഇവരെ തിരഞ്ഞൊന്നു പിടിക്കുന്ന ശക്തിയായ് നീ വരിക
ശക്തിയായി നീ വീണ്ടും വരിക..
ആ പാവമാം നന്മതന്നുറവിടങ്ങളെ വെറുതെ വിടൂ...
നീ അവരെ വെറുതേ വിടൂ...
-രാജീവ് ഇലന്തൂർ(8/9/18)
x
Wednesday, 5 September 2018
പഴമയുടെ ഓണം
പഴമതൻ പാട്ടായ് ഓണം തെളിഞ്ഞു
പുതുമയിൽ മാനവർ നന്നേയൊരുങ്ങി
കതിരോന്റെ മുറ്റത്തു പൂക്കൾ വിരിഞ്ഞു
പൂപ്പൊലി പാട്ടിന്റെ താളം മുഴങ്ങി
നിറമുള്ള ഓർമ്മകൾ പാരിൽ നിറഞ്ഞു
തുമ്പികൾ ശലഭങ്ങൾ പാറിപ്പറന്നു
നതോന്നത താളങ്ങൾ വഞ്ചിയിൽ പാടി
പുലികളി കൂട്ടങ്ങൾ തുള്ളിക്കളിച്ചു
മലനാടിൻ രുചികളാൽ സദ്യ ഒരുക്കി
പലവിധ പായസ പാത്രം നിറഞ്ഞു
ഘോഷമായ് മോദമായ് എതിരേറ്റുവോണം
മലയാളി മാനസം ഒന്നായ് വിളങ്ങി
പുതുമയിൽ മാനവർ നന്നേയൊരുങ്ങി
കതിരോന്റെ മുറ്റത്തു പൂക്കൾ വിരിഞ്ഞു
പൂപ്പൊലി പാട്ടിന്റെ താളം മുഴങ്ങി
നിറമുള്ള ഓർമ്മകൾ പാരിൽ നിറഞ്ഞു
തുമ്പികൾ ശലഭങ്ങൾ പാറിപ്പറന്നു
നതോന്നത താളങ്ങൾ വഞ്ചിയിൽ പാടി
പുലികളി കൂട്ടങ്ങൾ തുള്ളിക്കളിച്ചു
മലനാടിൻ രുചികളാൽ സദ്യ ഒരുക്കി
പലവിധ പായസ പാത്രം നിറഞ്ഞു
ഘോഷമായ് മോദമായ് എതിരേറ്റുവോണം
മലയാളി മാനസം ഒന്നായ് വിളങ്ങി
Thursday, 5 July 2018
മറവിയുടെ സംഗീതം
മറന്നു പോയെന്നു
നടിച്ചവളെന്നെ
തിരിഞ്ഞൊന്നു നോക്കുവാൻ
മടിച്ചുവോ.,.?
തിരഞ്ഞു നടന്നൊരാ
കാറ്റിനോടൊന്നു
പറഞ്ഞു ധരിപ്പിച്ചെൻ
ഹൃദയസംഗീതം..
അരുതെന്നു ചൊല്ലിഞാൻ
വീണുമയങ്ങുന്ന
ചിന്താസഞ്ചാര വീഥികൾ
ശൂന്യമൊ..?
കരുതലിൻ പ്രാന്തപ്രദേശങ്ങൾക്കൊപ്പം
കറുത്തിരുണ്ടു പോയുവോ
നിന്റെ മൗനരാഗങ്ങൾ..?
മഴകാറ്റുപോലെ വീശിയാർദ്രമാം
സ്വപനച്ചിറകുകൾ
തഴുകുന്ന എന്റെ സിരകളിലാണോ
നിന്റെസ്ഥാനം..?
നീതന്നെയോർത്തു നോക്കുവിൻ
നിന്നിലെ ഇന്നിന്റെ വെളിച്ചം പകർന്നത്
ഞാനല്ലയോയെന്നു...?
നാട്യങ്ങളെ, നീയിന്നിവളെ ജീവിക്കുവാൻ
പഠിപ്പിച്ചുവോ..നീറുന്ന ഓർമ്മകളുമായ്..
നടിച്ചവളെന്നെ
തിരിഞ്ഞൊന്നു നോക്കുവാൻ
മടിച്ചുവോ.,.?
തിരഞ്ഞു നടന്നൊരാ
കാറ്റിനോടൊന്നു
പറഞ്ഞു ധരിപ്പിച്ചെൻ
ഹൃദയസംഗീതം..
അരുതെന്നു ചൊല്ലിഞാൻ
വീണുമയങ്ങുന്ന
ചിന്താസഞ്ചാര വീഥികൾ
ശൂന്യമൊ..?
കരുതലിൻ പ്രാന്തപ്രദേശങ്ങൾക്കൊപ്പം
കറുത്തിരുണ്ടു പോയുവോ
നിന്റെ മൗനരാഗങ്ങൾ..?
മഴകാറ്റുപോലെ വീശിയാർദ്രമാം
സ്വപനച്ചിറകുകൾ
തഴുകുന്ന എന്റെ സിരകളിലാണോ
നിന്റെസ്ഥാനം..?
നീതന്നെയോർത്തു നോക്കുവിൻ
നിന്നിലെ ഇന്നിന്റെ വെളിച്ചം പകർന്നത്
ഞാനല്ലയോയെന്നു...?
നാട്യങ്ങളെ, നീയിന്നിവളെ ജീവിക്കുവാൻ
പഠിപ്പിച്ചുവോ..നീറുന്ന ഓർമ്മകളുമായ്..
നീലയും വെള്ളയും
വിദ്യാലയ ഓർമ്മകൾ
പകരുന്ന നിറങ്ങളെപ്പോഴും
നീലയും വെള്ളയും തന്നെ
കുപ്പായ രഹസ്യങ്ങൾ
ഒളിച്ചിടാതെ, വരാന്തയിൽ
നീളെ ഓടിക്കളിച്ചൊരു കാലം
പിന്നെ തുള്ളികളിച്ചോരു കാലം
മഴയത്തു നനഞ്ഞു നടന്നു
പോകും സ്വപ്നസഞ്ചാരികൾ
നമ്മെളെന്നും ധരിച്ചിരുന്നത്
നീലയും വെള്ളയും തന്നെ
നീല തൂവൽ പക്ഷിയായ്
പാദസരങ്ങൾ കിലുക്കി
പറന്ന പെൺകിളി പാടിയ
പാട്ടുകൾ കൊതിയോടെ
കേട്ടിരുന്നെത്ര കാതോരങ്ങൾ
വെളുത്തൊരാകാശവും
നീല സാഗരവും പോലെ ;
ലയിച്ചിരുന്ന പ്രണയ സല്ലാപ
പുഷ്പങ്ങൾ വിരിഞ്ഞ തീരങ്ങൾ
ഈ നിറങ്ങളല്ലാതെ മറ്റെന്തു?
പകരുന്ന നിറങ്ങളെപ്പോഴും
നീലയും വെള്ളയും തന്നെ
കുപ്പായ രഹസ്യങ്ങൾ
ഒളിച്ചിടാതെ, വരാന്തയിൽ
നീളെ ഓടിക്കളിച്ചൊരു കാലം
പിന്നെ തുള്ളികളിച്ചോരു കാലം
മഴയത്തു നനഞ്ഞു നടന്നു
പോകും സ്വപ്നസഞ്ചാരികൾ
നമ്മെളെന്നും ധരിച്ചിരുന്നത്
നീലയും വെള്ളയും തന്നെ
നീല തൂവൽ പക്ഷിയായ്
പാദസരങ്ങൾ കിലുക്കി
പറന്ന പെൺകിളി പാടിയ
പാട്ടുകൾ കൊതിയോടെ
കേട്ടിരുന്നെത്ര കാതോരങ്ങൾ
വെളുത്തൊരാകാശവും
നീല സാഗരവും പോലെ ;
ലയിച്ചിരുന്ന പ്രണയ സല്ലാപ
പുഷ്പങ്ങൾ വിരിഞ്ഞ തീരങ്ങൾ
ഈ നിറങ്ങളല്ലാതെ മറ്റെന്തു?
Subscribe to:
Posts (Atom)









