സ്വാഗതം!!

എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!

Thursday 12 April 2012

അത്താഴം

മഴ പെയ്തുതോര്‍ന്നൊരീ യാമത്തില്‍
ഇരുള്‍ വീണ ഓലപ്പുരതന്‍ ഉമ്മറപ്പടിയിലവള്‍
തണുപ്പിന്‍ വിറയിലോടെ
കണ്ണുനട്ടിരുന്നു, ആരെയോ കാത്തിരുന്നു

ചാരെയിരുന്നു കരഞ്ഞ പൈതലിന്‍
വായൊന്നുപൂട്ടാനവള്‍ക്കായില്ല
ഒട്ടിയ വയറുമായ് ഓരത്തിരുന്നൊരീ-
യുണ്ണിടെ കണ്ണിലെ കണ്ണീരുവറ്റിയുറങ്ങി

റാന്തല്‍ വിളക്കു തിരിതാഴ്ത്താന്‍
മടിക്കുന്നു നിനക്കുവേണ്ടി
മുടിക്കെട്ടും അരക്കെട്ടുമൊരുപോലെ-

മുറുക്കീ നീ പിന്നെയും കാത്തിരുന്നു

അന്നമില്ല!! ഈ അല്ലലുമായവള്‍
അഴലിലുഴറി നീറുന്നു.

വെറുമൊരു പഥികനല്ലവളുടെ കാന്തന്‍
അവര്‍ക്കായ് കരുതുമൊരു പാഥേയ-
മെന്നുമീ  ഭാണ്ഡത്തിനുള്ളില്‍
അതാണാക്കാത്തിരിപ്പിന്‍ അര്‍ത്ഥം

ഇരുളിനെ ഭേദിച്ചവനെത്തുമെന്നോര്‍ത്തി-
രിപ്പൂ അവള്‍ പതിവായ്
എന്നുമീ അത്താഴവിരുന്നേകിയെ
അവനുറങ്ങാറുള്ളീപ്പുരക്കീഴില്‍

പതിവുതെറ്റാതെയണഞ്ഞു അവന്‍-
തന്‍ പൈതലിനെ വരിയെടുത്തു
ചുംബനമേകിയാ നിദ്രഭേദിച്ചു-
തരളമാം മാറോടണക്കവെ

ഭാണ്ഡമഴിച്ചവള്‍ മൂന്നായ് പകുത്തീ
പാഥേയം,തന്‍ കുഞ്ഞിനുമേറ്റവും നല്‍കി
ഒരു പിടിച്ചോറുരുട്ടി കുഞ്ഞിന്‍ വായില്‍ പകരവെ
തന്‍ കണ്‍തടങ്ങളും ആര്‍ദ്രമായ്
അവളുടെ മുഖത്തെ ചന്ദ്രോദയം
സാക്ഷിയായ് അവന്റെ പങ്കും കഴിച്ചു

"ആരുണ്ടറിയുന്നീ പൊതിച്ചോറില്‍
ഉറഞ്ഞൊരി പാഷാണ തല്പം"

അവനേകിയ വിഷാംശം കഴിച്ചവശയായ്
അവര്‍ വിറയാര്‍ന്നു വീഴവെ
കണ്‍കൂംബി കിടന്നൊരാ പൈതലില്‍
ചുണ്ടില്‍ മറായാതെയെന്നുമീ പാല്പ്പുഞ്ചിരി

അന്തിയുറങ്ങും മുന്‍പ് കഴിക്കുന്നതാണത്താഴം
ഇന്നീ അത്താഴമൊ കഴിച്ചു മൂവരും
എന്നേക്കുമായുറങ്ങാന്‍..!!!
എന്തിനെന്നറിയില്ല??? ഈ ചോദ്യവുമെന്‍ മനസില്‍ കിടപ്പൂ.!!!

No comments:

Post a Comment